കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

ബെംഗളൂരു: 2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നി കേതന് എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ് ശശി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കേരളസമാജം വൈസ് പ്രസിഡണ്ട് പി.കെ. സുധീഷ്, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന് വി, കൈരളി നികേതന്‍ ട്രസ്റ്റ് പ്രസിഡണ്ട് സി. ഗോപിനാഥന്, വൈസ് പ്രസിഡന്റ് ബി അനില്‍ കുമാര്‍, ജനറല്‍ സെകട്ടറി ജെയ്ജോ ജോസഫ്, ട്രഷറര്‍ ഹരി കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുമായ പി.ഗോപകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സെടുത്തു. പരീക്ഷക്കു വേണ്ട സമയബന്ധിതമായ തയ്യാറെടുപ്പും പത്രവായനയുടെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു. അറുപതു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
പതിനഞ്ചു മാസത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും.
നാളെ മുതല്‍ റഗുലര്‍ ക്ലാസുകള്‍ നടക്കും. ആഴ്ച ദിവസങ്ങളില്‍ വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെ ഓണ്‍ലൈനായും ഞായറാഴ്ചകളില്‍ ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ഫോണ്‍: 8431414491
TAGS : CIVIL SERVICE EXAMINATION | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: New batch begins



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.