ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; പ്രതി അറസ്റ്റില്‍

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പെരിബസാര്‍ കാട്ടുപറമ്പിൽ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.
ശാന്തിപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമില്‍ നിന്ന് പലതവണയായി പ്രതി 19 ലക്ഷം രൂപ തട്ടിയെടുത്തത്. മുഹമ്മദ് ഇബ്രാഹിമിന്റെ മകന് നിഹാലിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. തുടര്‍ന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി നിഹാലിനെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.
മാര്‍ച്ച് 27-ന് നിഹാലിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഇയാളുടെ ബാഗില്‍ മയക്കുമരുന്ന് ഉണ്ടെന്ന് റെയില്‍വേ പോലീസ് ഉള്‍പ്പെടെ വിളിച്ച് വിവരം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിഹാലിനെയും പിതാവിനെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
വീണ്ടും കുമരകത്ത് പോസ്റ്റിങ് ആയിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ നാലിന് നിഹാലും പിതാവും വീട്ടില്‍ നിന്ന് ഇറങ്ങി മതിലകം അഞ്ചാംപരത്തിയില്‍ എത്തിയപ്പോള്‍ എക്സൈസ് പരിശോധന നടത്തി. ഇതിന് പിന്നിലും ഷാനീര്‍ ആയിരുന്നെന്ന് പോലീസിന് സൂചന ലഭിച്ചു. തുർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
TAGS : LATEST NEWS
SUMMARY : Accused arrested for duping youth of lakhs by promising him a job



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.