ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക മുൻ മുഖ്യമന്ത്രിയും ബെളഗാവി എംപിയുമായ ജഗദീഷ് ഷെട്ടാർ അടുത്തിടെ കേന്ദ്രമന്ത്രിയെ കണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.
ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അതിവേഗ റെയിൽ ലിങ്ക് എന്ന ആവശ്യമാണ് ഇതോടെ സാധ്യമായത്. ബെംഗളൂരുവിനും ധാർവാഡിനും ഇടയിൽ ഓടുന്ന നിലവിലുള്ള വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, പുതിയ ട്രെയിൻ രാവിലെ ബെളഗാവിയിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ ബെംഗളൂരുവിൽ എത്തും. തുടർന്ന് ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രിയോടെ ബെളഗാവിയിൽ തിരിച്ചെത്തും. ദൈനംദിന യാത്രക്കാർക്കും, വിദ്യാർഥികൾക്കും, ബിസിനസ്സ് യാത്രക്കാർക്കും പ്രയോജനകരമാകുന്നതാണ് പുതിയ ട്രെയിനിന്റെ സമയക്രമം.
TAGS: BENGALURU | VANDE BHARAT
SUMMARY: Belagavi gets its own Vande Bharat Express from Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.