ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
നഗരത്തിൻ്റെ കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് ഇടനാഴികളിലൂടെയാകും കടന്നുപോകുക. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി സർക്കാർ 19,000 കോടിയുടെ സാമ്പത്തിക ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സമീപിക്കുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡുവരെയുള്ള എൻഎച്ച്-7 ലെ തുരങ്ക പാതകൾക്ക് സർക്കാർ 17,780 കോടി രൂപ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബിബിഎംപി 42,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നഗരത്തിലെ സ്ഥലപരിമിതി പ്രശ്നങ്ങൾ പരിഹരിക്കാൻ തുരങ്കപാതകൾക്ക് സാധിക്കുമെന്നും ഇതുവഴി തിരക്കേറിയ ജംഗ്ഷൻ ബന്ധിപ്പിക്കാൻ സാധിക്കുമെന്ന് ശിവകുമാർ പറഞ്ഞു. അതേസമയം, നഗരത്തിലെ തുരങ്കപാത പദ്ധതിക്കെതിരെ എതിർപ്പ് ശക്തമായി തുടരുകയാണ്. ഭീമമായ ചെലവ്, മഴ പെയ്താലുള്ള വെള്ളക്കെട്ട്, പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സ്വകാര്യ വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുരങ്കപാതകൾക്കെതിരെ സാമൂഹിക പ്രവർത്തകർ പ്രതിഷേധം തുടരുന്നത്.
TAGS: BENGALURU | TUNNEL ROAD
SUMMARY: Bengaluru soon to have tunnel road project, says dk shivakumar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.