ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം നൽകി ബിഎംആർസിഎൽ. ഗതാഗതം സുഗമമാക്കുന്നതിന് ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പുതിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കുന്നത് വഴി ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.
മൂന്നാം ഘട്ട മെട്രോ പദ്ധതിയിലാണ് ബിഎംആർസിഎൽ ബോർഡ് 40.65 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴികൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ എലിവേറ്റഡ് സ്ട്രെച്ചുകളും മെട്രോ വയഡക്റ്റുകളും ഉൾപ്പെടും. കൂടാതെ ബിഎംആർസിഎൽ 8,916 കോടി രൂപയുടെ അധിക ഗ്രാന്റുകൾക്കായി സംസ്ഥാന സർക്കാരിനെ സമീപിക്കും. മെട്രോ മൂന്നാം ഘട്ട പദ്ധതിയിൽ ജെപി നഗർ മുതൽ കെമ്പാപുര വരെ 32.15 കിലോമീറ്ററും ഹൊസഹള്ളി മുതൽ കടബഗെരെ വരെ 12.5 കിലോമീറ്ററും ഉൾപ്പെടും.
രണ്ട് ലൈനുകളും ഡബിൾ ഡെക്കർ ഫ്ലൈഓവറുകളുമായി ബന്ധിപ്പിക്കും. ആവശ്യമായ ഫണ്ടുകൾ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഡിസൈനുകൾ അംഗീകരിച്ചുകഴിഞ്ഞാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന മന്ത്രിസഭയിൽ പദ്ധതി അവതരിപ്പിക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.
TAGS: BENGALURU | DOUBLE DECKER FLYOVER
SUMMARY: BMRCL board approves 40-km of double decker flyovers



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.