ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടത്തിയ നാലുപേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ആണ് ഇവര്‍ കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 32 ടിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു.
യെശ്വന്തപുര പൈപ്പ് ലൈൻ റോഡില്‍ നിന്നും 12 ടിക്കറ്റുകൾ പോലീസ് ആദ്യം പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 20 ടിക്കറ്റുകളും നാല് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിയിലായവരിൽ ഒരാൾ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലിക അംഗമാണ്. 1,200 രൂപയുടെ ടിക്കറ്റ് ഇവർ 10,000 രൂപയ്ക്കാണ് കരിഞ്ചന്തയിൽ വിറ്റതെന്ന് പോലീസ് പറഞ്ഞു.
TAGS : IPL| BLACK MARKET
SUMMARY : IPL tickets on black market; four arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.