കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം: മുഖ്യമന്ത്രി

ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തറിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനം അറിയരുതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിഷേധാത്മക വാർത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കേരളം പിന്നോട്ട് പോകുന്നു, കടക്കെണിയിലാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ വസ്തുതയുടെ ഒരു കണിക പോലും ഇല്ലെന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുടെയും കടത്തിന്റെ തോത് കേരളത്തിനെക്കാലും വലുതാണ്. ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായി കടവും ആഭ്യന്തര വരുമാനവും തമ്മിലുള്ള അന്തരം നല്ല രീതിയില്‍ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. 2021 മുതല്‍ 2025 വരെ കേരളത്തിന്റെ കടത്തിന്റെ വളർച്ച 9.8 ശതമാനമാണ്. എന്നാല്‍ ആഭ്യന്തരം വരുമാനത്തിന്റെ വളർച്ച 15.5 ശതമാനമാണ്. ഇത് കേരളം കടക്കെണിയില്‍ അല്ല എന്ന് വ്യക്തമാക്കുന്നു. കേരളം കടക്കെണിയില്‍ എന്ന് പ്രചരിപ്പിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ വിഷമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് റവന്യൂ വരുമാനം കൊണ്ട് റവന്യൂ ചെലവുകള്‍ നടത്താൻ സാധിക്കുന്നുണ്ട്. കേരളത്തില്‍ ആണ് കടം ഏറ്റവും കൂടുതല്‍ എന്ന പ്രതീതി സൃഷ്ടിക്കാനാണ് പ്രചരണങ്ങളിലൂടെ ശ്രമിക്കുന്നത്. കേരളത്തിൻറെ ധനകാര്യ മാനേജ്മെൻറ് വളരെ മോശമാണ് എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ വസ്തുത പറയാറില്ലെന്നും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കാണ് സർക്കാർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS : PINARAYI VIJAYAN
SUMMARY : It is false propaganda that Kerala is in a debt trap: Chief Minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.