ഓപറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ പാര്‍ലിമെന്റില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായ രാജ്യത്തെ സേനകളെ പ്രധാനമന്തി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അഭിനന്ദിച്ചിരുന്നു. അഭിമാന നിമിഷമാണ് ഇതെന്ന് ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്ത ശേഷം നടത്തിയ മന്ത്രിസഭാ യോഗത്തില്‍ പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാജ്‌നാഥ് സിങും പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിലൂടെ സേന ചരിത്രം സൃഷ്ടിച്ചു. നിരപരാധികളെയും നിഷ്‌കളങ്കരെയും വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി. ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. ജനവാസ മേഖലകളില്‍ നഷ്ടമുണ്ടാക്കിയില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിങ് പറഞ്ഞു.
അതിനിടെ കശ്മീർ അതിർത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചില്‍ 10 പേർ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തില്‍ 44 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
TAGS : OPERATION SINDOOR
SUMMARY : Operation Sindoor; All-party meeting to be chaired by the Prime Minister tomorrow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.