വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക്; കാവേരി ജലം വീട്ടിലെത്തിക്കാൻ സഞ്ചാരി കാവേരി പദ്ധതി

ബെംഗളൂരു: വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക് ഈടാക്കൽ നിരീക്ഷിക്കാനും നടപടി എടുക്കാനും കാവേരി ജലം വീടുകളിൽ എത്തിക്കാനുമായി സഞ്ചാരി കാവേരി പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. വാട്ടർ ടാങ്കർ മാഫിയയെ നേരിടുന്നതിനും പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം നൽകുന്നതിനുമായാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ നിലവിൽ ഒരു ടാങ്കറിന് അധികമായി 3000 രൂപവരെയാണ് ഈടാക്കുന്നത്. സർക്കാർ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയാണിത്.
ടാങ്കർ മാഫിയയെ നേരിടാൻ താങ്ങാവുന്ന നിരക്കിൽ ബിഡബ്ല്യൂഎസ്എസ്ബി വെള്ളം നൽകുന്നതിനാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. 4,000 ലിറ്റർ ടാങ്കറിന് 660 ഉം 6,000 ലിറ്റർ ടാങ്കറിന് 740 രൂപയുമാണ് നിരക്ക്. ആളുകളുടെ വീട്ടുപടിക്കൽ നേരിട്ട് കാവേരി വെള്ളം എത്തിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് സഞ്ചാരി കാവേരി പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ വീടുകൾക്കുള്ള പുതിയ കാവേരി ജല കണക്ഷനുകൾക്ക് 1,000 രൂപ മാത്രം നിക്ഷേപമായി ഈടാക്കും. അപ്പാർട്ട്മെന്റ് ഉടമകൾക്ക്, ഈ തുകയിൽ 20 ശതമാനം അധികമാണ് ഈടാക്കുക. കാവേരി അഞ്ചാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും പദ്ധതിക്ക് ധനസഹായം നൽകാൻ നിരവധി ബാങ്കുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | CAUVERY PROJECT
SUMMARY: Karnataka govt launches Sanchari Cauvery to tackle water tanker mafia



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.