പോളിംഗ് ശതമാനം ഉയർത്താൻ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം; ഹോട്ടൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടർമാർക്ക് ഇത്തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നത് മികച്ച തീരുമാനമാണെന്നും, ഇതിനു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വോട്ട് ചെയ്തവർക്ക് മാത്രമേ സൗജന്യ ഭക്ഷണം അനുവദിക്കാൻ പാടുള്ളു. 26ന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുതെന്നും കോടതി വ്യക്തമാക്കി. 26ന് മുമ്പ് നൽകുന്ന സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്. വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബിബിഎംപി, പോലീസ് എന്നിവർക്ക് നിവേദനം നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here