പവിത്ര ദര്‍ശന്റെ സുഹൃത്ത് മാത്രം; പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ച് ദര്‍ശന്റെ ഭാര്യ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ദർശന്റെ ഭാര്യ വിജയലക്ഷ്മി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് വിജയലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ദർശൻ.
പവിത്ര ഗൗഡയെ ദർശന്റെ ഭാര്യ എന്നാണ് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. അത് ശരിയല്ലെന്ന് വിജയലക്ഷ്മി പറഞ്ഞു. കർണാടക ആഭ്യന്തരമന്ത്രിയും സമാനമായ തെറ്റാവർത്തിച്ചു. ദേശീയ മാധ്യമങ്ങൾ പവിത്രയെയും ദർശനെയും താരജോഡികൾ എന്നാണ് വിശേിപ്പിച്ചത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. രേഖകൾ പ്രകാരം താനാണ് ദർശന്റെ ഭാര്യ. 1993 ലായിരുന്നു തങ്ങളുടെ വിവാഹം. സഞ്ജയ് സിംഗ് ആയിരുന്നു പവിത്രയുടെ ഭർത്താവ്. അവർക്കൊരു മകളുമുണ്ട്. പവിത്ര ദർശന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യയല്ല. ഈ തെറ്റുതിരുത്തണമെന്ന് വിജയലക്ഷ്മി കത്തിൽ ആവശ്യപ്പെട്ടു.
പത്ത് വർഷത്തോളമായി ദർശനും പവിത്രയും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും ബന്ധത്തിൽ അസ്വസ്ഥരായ ആരാധകർ പലപ്പോഴും ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകൾ ഇടാറുണ്ട്. ഇത്തരത്തിൽ കമന്റ് ഇട്ടതിനും പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനുമാണ് രേണുകസ്വാമിയെ കോളപ്പെടുത്തിയത്. കേസിൽ 17 പേരാണ് ഇതുവരെ അറസ്റ്റിലായത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and pavitra are good friends clarifies wife vijayalakshmi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.