എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന് എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്തു.
പുറത്തുവന്ന അശ്ലീല ദൃശ്യങ്ങളില്‍ യുവതിയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇവരെ കാണാതായി. പ്രജ്വലിന്റെ മാതാവ് ഭവാനി ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനുശേഷം സതീഷ് ബാബയെന്നയാള്‍ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയതായി ഇവരുടെ മകന് മൈസുരു കെ.ആര്. പോലീസില്‍ പരാതി നല്കി .യുവതിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പ്രജ്വല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വ്യക്തമായത്. തുടര്‍ന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സി.ആര്.പി.സി 164 വകുപ്പനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസെടുക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു.
പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള മൂന്നാമത്തെ പീഡനക്കേസാണിത്. അതേസമയം യുവതിയുടെ മകന്റെ പരാതിയില്‍ പ്രജ്വലിന്റെ അച്ഛന് എച്ച്.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. യുവതി പരാതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കിട്ടിയതോടെ ഇവരെ ഒളിപ്പിക്കാന്‍ പ്രജ്വലിന്റെ കുടുംബം ശ്രമം നടത്തിയെന്നാണു പോലീസ് പറയുന്നത്. വെള്ളിയാഴ്ച രേവണ്ണയുടെ ഹാസനിലെയും ബെംഗളുരുവിലെയും വീടുകളിലും ഫാം ഹൗസിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ചു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.