ബെംഗളൂരുവിൽ ശക്തമായ മഴ; നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, ഹംപിനഗര, ബഗലഗുണ്ടെ, വർത്തൂർ, ദൊഡ്ഡനെകുണ്ഡി, ആർആർ നഗർ, രാജമഹൽ ഗുട്ടഹള്ളി, വി നാഗേനഹള്ളി, ഷെട്ടിഹള്ളി, കടുഗോഡി, ഹഗദൂർ, സിംഗസാന്ദ്ര, കോറമംഗല, വിജയനഗർ, ചാമരാജ്പേട്ട്, കെംഗേരി തുടങ്ങിയ പ്രദേദങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്.
Kogielu cross, Airport road baterayan pura @ndtv @tv9kannada @NewsFirstKan Bengalururain bad roads pic.twitter.com/8EsSI4iQEv
— My love (@respectedsir_) October 5, 2024
റോഡുകളിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കും അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടും സമാനമായ മഴ നഗരത്തിൽ ലഭിച്ചിരുന്നു. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര ട്രാഫിക് പോലീസ് വിലക്കി. മഴ പെയ്യുന്ന സമയത്ത് വാഹനങ്ങൾ അടിപ്പാത വഴി കടന്നുപോകരുതെന്ന് ബിബിഎംപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#BengaluruRains#karnatakarains#bengaluru #RAIN pic.twitter.com/2rmuhCq1uX
— vinod kumar (@vinodkumar10444) October 5, 2024
TAGS: BENGALURU | RAIN
SUMMARY: Heavy rain lashes out in parts of Bangalore



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.