പത്തനംതിട്ട: കോന്നിയിൽ ഇരുപത്തിരണ്ടുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണയാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്തെ വീട്ടിലാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആശിഷിന്റെ പേരിൽ ചുമത്തിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത ആശിഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകളാണ് ആര്യ കൃഷ്ണ. സംഭവസമയം ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശിഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ആര്യയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്ന് പിതാവ് അനിൽകുമാർ കോന്നി പോലീസിൽ മൊഴി നല്‍കിയിരുന്നു. കാറ് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇന്‍ക്വസ്റ്റിലും ആര്യയുടെ ശരീരത്തില്‍ ക്രൂര മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് വിദ്യാർഥിനിയായിരുന്ന ആര്യയും ആശിഷും വിവാഹിതരായത്.