Thursday, December 25, 2025
16 C
Bengaluru

ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകി കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി). ഡീസൽ, സ്പെയർപാർട്‌സ് ഉൾപ്പെടെയുള്ളവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും ഉയർന്നതോടെ ബസുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന ശക്തി പദ്ധതി നിലവിൽ വന്നതിന് ശേഷം സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാൻ്റുകളൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ഇക്കാരണത്താലാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ നിർദേശിച്ചതെന്ന് ആർടിസി അധികൃതർ അറിയിച്ചു. 2020ലാണ് അവസാനമായി സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. 2020ൽ ഇത് ലിറ്ററിന് 61 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 90 രൂപയായി ഉയർന്നു. ടിക്കറ്റ് നിരക്ക് 25-30 ശതമാനം വർധിപ്പിക്കാൻ സർക്കാരിനോട് നിർദേശം അയയ്ക്കുമെന്ന് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിൽ വരുമാനത്തിൻ്റെ 45 ശതമാനത്തിലധികം ഡീസലിനാണ് ചെലവാകുന്നത്. പ്രതിദിനം 5 കോടിയിലധികം രൂപ ഇതിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിരക്ക് വർദ്ധന അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

മുമ്പ് എല്ലാ വർഷവും ബജറ്റിൽ പുതിയ ബസുകൾ വാങ്ങുന്നതിനും ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും കെട്ടിടങ്ങൾക്കും മറ്റും പ്രത്യേക ഗ്രാൻ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ ശക്തി സ്കീമിന് ശേഷം സർക്കാർ ഗ്രാൻ്റുകളൊന്നും നൽകിയിട്ടില്ല. ആർടിസി അധികൃതരുടെ അഭ്യർത്ഥന പരിഗണിക്കുന്നതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നാമമാത്രമായ നിരക്കുവർധന അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA| BUS FARE
SUMMARY: Karnataka rtc seeks nod for bus fare hike

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി...

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ...

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന...

കാർ അപകടം; മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ...

Topics

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെംഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

Related News

Popular Categories

You cannot copy content of this page