ബെംഗളൂരു: ചിക്കൻ, മത്സ്യ കബാബ് വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശം ലംഘിച്ച് കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും ചുമത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കർണാടകയിലെ 36 സ്ഥലങ്ങളിൽ നിന്നുള്ള കബാബ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി. ഇവയിൽ മഞ്ഞ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ കോട്ടൺ മിഠായിയിലും (പഞ്ഞിമിട്ടായി) ഗോബി മഞ്ചൂരിയനിലും ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള 170-ലധികം സ്ഥലങ്ങളിൽ നിന്ന് എഫ്എസ്എസ്എഐ കോട്ടൺ മിഠായിയുടെയും ഗോബി മഞ്ചൂറിയൻ്റെയും സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനായിൽ കൃത്രിമ നിറങ്ങളിൽ അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു നടപടി.
TAGS: KARNATAKA| BAN| KABABS
SUMMARY: Government ban use of artificial colours in kababs