റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം; 9/11 ആക്രമണത്തിന് സമാനം, പിന്നിൽ യുക്രൈനെന്ന് റഷ്യ

മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിൽ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ 9/11 ആക്രമണത്തെ ഓർമിപ്പിക്കും വിധത്തില്‍ ഞെട്ടിക്കുന്ന ഡ്രോൺ ആക്രമണം. സീരിയൽ ഡ്രോൺ (യുഎവി) ആണ് നഗരത്തിലെ മൂന്ന് കൂറ്റൻ ബഹുനില കെട്ടിടത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ, തങ്ങൾ ഒരു ഡ്രോൺ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമാണ് കസാൻ.
കസാനിലെ ബഹുനില കെട്ടിടങ്ങൾക്ക് നേരെ യുഎവി ആക്രമണം നടത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവിധ ദിശകളിൽ നിന്ന് വരുന്ന ഡ്രോണുകൾ (UAV) വായുവിൽ കെട്ടിടങ്ങളുമായി കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം.
26/11 TYpe of #TerroristAttack on a High Rise Residential Building in #Kazan city of #Russia.#DroneAttack #RussiaUkraineWar#Kazan #Russia pic.twitter.com/CtbEdYyiyL
— Suman Vashishth 🇮🇳 (@Soni71631663) December 21, 2024
പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ആളപായമില്ല. എങ്കിലും, ആക്രമണത്തെ തുടർന്ന് തീ ആളിപ്പടരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വ്യാവസായിക സംരംഭങ്ങളിലെ എല്ലാ തൊഴിലാളികളെയും ഒഴിപ്പിക്കുകയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. കസാൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. ചില സ്കൂളുകളും അടച്ചു.
അതേസമയം യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഡ്രോൺ ആക്രമണം നടത്തിയത് യുക്രൈൻ ആണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
TAGS : RUSSIA | DRONE ATTACK
SUMMARY : Attacks on buildings in Russia; Similar to 9/11, Russia says Ukraine is behind it



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.