ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു : കൊത്തന്നൂർ എബനേസർ കാംപസ് ഗ്രൗണ്ടിൽ നാലുദിവസമായി നടന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കർണാടകയുടെ 38-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. ക്രൈസ്തവർ വിശ്വസ്തതയോടെ ക്രിസ്തുവിന്റെ സുവിശേഷവാഹകരാകണമെന്നും ദൈവം സർവ്വ ശക്തനാണെന്നും അവിടുത്തെ മുമ്പാകെ നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നുവെന്നും സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് സമാപന സംയുക്ത സഭാ യോഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജൻ ജോൺ, എൻ.സി.ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു. ബ്രദർ ജിൻസൺ ഡി. തോമസിന്റെ നേതൃത്വത്തിൽ പി.വൈ.പി.എ. കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. ഗാനശുശ്രൂഷ, സുവിശഷ പ്രസംഗം, ബൈബിൾ ക്ലാസ്, വനിതാസമാജം സമ്മേളനം, പി.വൈ.പി.എ.-സൺഡേ സ്കൂൾ വാർഷികസമ്മേളനം എന്നിവ കൺവെൻഷനിൽ നടന്നു. ജനറൽ കൺവീനർ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ സി.പി. സാമുവേൽ, ബ്രദർ സജി.ടി. പാറേൽ, പാസ്റ്റർ വിൽസൺ തോമസ് എന്നിവർ നേതൃത്വം നൽകി.
TAGS : IPC CONVENTION
SUMMARY : I.P.C. Karnataka Convention concluded



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.