കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രിലിമിനറി പരീക്ഷ ജൂൺ 14ന് ആരംഭിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങുന്നതാണ് പരീക്ഷ. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങുന്നതാണ് അന്തിമ വിവരണാത്മ പരീക്ഷ ഒക്ടോബർ 17,18 തീയതികളിൽ നടക്കും.
സിലബസിൽ മാറ്റമില്ല. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം. ബിരുദമാണ് കെഎഎസ് പരീക്ഷയുടെ യോഗ്യത.
മൂന്നു സ്ട്രീമുകളിലായാണ് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രബേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്നുള്ള നിയമനം. സ്ട്രീം 3 കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്‌തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന പൊതു കാറ്റഗറിയിലെ തത്തുല്യ തസ്‌തികകളിൽ ജോലിചെയ്യുന്നവരോ ആയ സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനം. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം.
TAGS : KPSC | KAS | CAREER
SUMMARY : Kerala Administrative Service; Notification on March 7; Preliminary Exam on June 14



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.