മുൻ മാനേജരുടെ കൊലപാതകം: ദേരാ മേധാവി ഗുര്‍മീത് റാം റഹിമിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

രഞ്ജിത് സിങ് വധക്കേസില്‍ വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങിനെ വെറുതേ വിട്ട് പഞ്ചാബ് ഹരിയാന ഹൈകോടതി. ദേരയുടെ മുന്‍ മാനേജരായിരുന്ന രഞ്ജിത് സിംഗ് 2002-ല്‍ വെടിയേറ്റ് മരിച്ച കേസിലാണ് നടപടി.
ആശ്രമത്തിലെത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ റാം റഹീം ഇപ്പോള്‍ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ റോഹ്താക്കിലുള്ള സുനേറിയ ജയിലിലാണ് റാം റഹീമിനെ അടച്ചിരിക്കുന്നത്. 2002ല്‍ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസില്‍ ഗുർമീത് റാം റഹിമിനെ ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
കോടതി വിധിക്കെതിരെ ഗുർമീത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അവതാർ സിങ്, കൃഷൻ ലാല്‍, ജസ്ബീർ സിങ്, സാബ്ദില്‍ സിങ് എന്നിവരെയാണ് ഗുർമീതിനൊപ്പം ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളില്‍ ഒരാള്‍ വിചാരണ നടക്കുമ്പോൾ മരണപ്പെട്ടിരുന്നു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.