ഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന് അറസ്റ്റില്‍

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരനാണ്.
സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനില്‍കുമാർ സസ്പെന്‍ഡ് ചെയ്തു. കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു.
ഈ സമയം യുവതി മയക്കത്തിലായിരുന്നു. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ഇയാള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയായിരുന്നു അതിക്രമം. ശസ്ത്രക്രിയയ്ക്ക് ശേഷം അവശ നിലയിലായിരുന്നതിനാല്‍ സംഭവമുണ്ടായപ്പോള്‍ ഒന്ന് ഒച്ചവെക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല.
പിന്നീട് ബന്ധുക്കള്‍ യുവതിയെ കാണാനെത്തിയ സമയം യുവതി സംഭവം അവരോട് പറയുകയായിരുന്നു. ബന്ധുക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷത്തില്‍ ദില്‍കുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരമറിയിച്ചത്. ശേഷം പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Medical college employee arrested for assaulting woman in ICU



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.