ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ മെയ് ആറ് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ റൂറൽ ജില്ലകൾ, കോലാർ, ചിക്കബെല്ലാപുർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുമകുരു, ദാവൻഗെരെ, ശിവമൊഗ, ചിക്കമഗളൂരു, ബെള്ളാരി , ചിത്രദുർഗ, മാണ്ഡ്യ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയോ മഴയോടുകൂടിയ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച്ച ബെംഗളൂരുവിൽ കൂടിയതും കുറഞ്ഞതുമായ താപനില 24 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ബെംഗളൂരു സിറ്റി, ബെളഗാവി, ധാർവാഡ്, ബീദർ തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന ആഴ്ചകളിൽ മിതമായ മഴ ഉണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും, അനാവശ്യ യാത്രകളും ദീർഘദൂര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഡി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബെംഗളൂരുവിൽ ബുധനാഴ്ച്ച അതിശക്തമായ മഴയാണ് ലഭിച്ചത്. വിശ്വേശ്വരയ്യ ലേഔട്ട്, യെലഹങ്ക, ആർആർ നഗർ ഭാഗങ്ങളിൽ മഴ കാരണം റോഡുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
☔ Bengaluru gets a rainy start to May. Daily rain/thundershowers expected till May 6. IMD warns of traffic disruptions. #IMD@siddaramaiah @DKShivakumar#WeatherAlert #भूखा_पेट_अब_कोई_न_सोयेगा एजाज खान Happy Birthday Sir #PMModi Ullu pic.twitter.com/29W0s2FwAN
— INDIA NOW (@indianowme) May 1, 2025
TAGS: BENGALURU | RAIN
SUMMARY: Rain, Thunderstorm Alert In Bengaluru, Other Cities Till May 6



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.