തുർക്കിയിലേക്കും അസർബൈജാനിലേക്കും തുണിത്തരങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള തുണിത്തരങ്ങളുടെ എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെക്കാൻ തീരുമാനിച്ച് ബെംഗളൂരു ഹോൾസെയിൽ ക്ലോത്ത് മർച്ചന്റ്സ് അസോസിയേഷൻ (ബിഡബ്ല്യൂസിഎംഎ). ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തുർക്കി, അസർബൈജാനി എന്നിവിടങ്ങളിൽ നിന്നുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ എല്ലാ തുണിത്തരങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും നിർത്തുക, ഇടനിലക്കാർ വഴിയോ മൂന്നാം കക്ഷി രാജ്യങ്ങൾ വഴിയോ പരോക്ഷ വ്യാപാരത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക എന്നീ തീരുമാനങ്ങൾ എടുത്തതായി ബിഡബ്ല്യൂസിഎംഎ പ്രസിഡന്റ് പ്രകാശ് പിർഗൽ പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതേ നയം തുടരും. ബെംഗളൂരുവിലുടനീളമുള്ള ഏകദേശം 3,000 മൊത്തവ്യാപാര കടകളുടെ ഒരു അസോസിയേഷനാണ് ബിഡബ്ല്യൂസിഎംഎ. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. നേരത്ത തുർക്കിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ, ഇന്ത്യയിൽ നിന്ന് നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ സാധാരണ ജനങ്ങളെ കൊല്ലാൻ തീവ്രവാദികളെ അയച്ച പാകിസ്ഥാനോടൊപ്പമാണ് ഇരു രാജ്യങ്ങളും ഇപ്പോഴുള്ളത്. അത്തരക്കാരുമായുള്ള വ്യാപാരം ദേശദ്രോഹപരമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU
SUMMARY: Bengaluru's wholesale cloth merchants suspend trade with Turkey, Azerbaijan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.