ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ നഗരത്തിലെ മഴവെള്ളപ്രശ്നം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പദ്ധതികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ തിങ്കളാഴ്ച പുലർച്ചെ പെയ്ത കനത്ത മഴ നഗരത്തിന്റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പല സ്ഥലങ്ങളിലും അണ്ടർപാസുകൾ വെള്ളത്തിനടിയിലായതിനാൽ, മിക്ക ഐടി ജീവനക്കാരും വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ മഴ സാധിച്ചത്. ടാനറി റോഡിലെ എൻസി കോളനിയിലും വീടുകളിലേക്ക് വെള്ളം കയറി.
ജയനഗറിൽ കനത്ത റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മൗണ്ട് കാർമൽ സ്കൂൾ റോഡിലേക്കുള്ള ഈസ്റ്റ് എൻഡ് റോഡിൽ മരം വീണതിനാൽ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
TAGS: BENGALURU | RAIN
SUMMARY: Home Minister assures authorities on the job as waterlogging stalls Bengaluru traffic



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.