ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു : ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിറ്റി ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ പോലീസ് കോൺസ്റ്റബിൾ വെങ്കിട്ടഗിരിഗൗഡ, ഹലസൂരു ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവിചന്ദ്ര എന്നിവരെയാണ് ട്രാഫിക് ജോയിന്‍റ് കമ്മീഷണര്‍ എം.എന്‍. അനുചേത് സസ്പെന്‍ഡ് ചെയ്തത്.

17- നടന്ന ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചയിൽ വിറ്റതിന് ശങ്കർ, സുരേഷ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരും പിടിയിലായത്.  1200 രൂപയുടെ ടിക്കറ്റുകൾ 5000 രൂപയ്ക്കും 4290 രൂപയുടെ ടിക്കറ്റുകൾ 6500 രൂപയ്ക്കുമാണ് സുരേഷും ശങ്കറും വിറ്റിരുന്നത്. ഇവരിൽനിന്ന് 52 ടിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. വെങ്കിട്ടഗിരിഗൗഡയും രവിചന്ദ്രയുമാണ് വിൽക്കാനുള്ള ടിക്കറ്റുകൾ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.

TAGS : ,
SUMMARY : IPL tickets on black market; Two policemen suspended

No tags for this post.
Leave a comment
error: Content is protected !!