ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്‌പ്രസിന്റെ റൂട്ട് പ്രഖ്യാപിച്ചു

മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ലഖ്നൗവിനും മുംബൈയ്ക്കുമിടയില്‍ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപുർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീൻ, ആഗ്ര എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ജൂണില്‍ ട്രെയിനിന്റെ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം. വിപുലമായ സർവേകള്‍ക്ക് ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസിനുള്ള റൂട്ട് റെയില്‍വേ അന്തിമമാക്കിയത്.
ലഖ്നൗവില്‍ നിന്ന് ആരംഭിച്ച് ഹർദോയ്, ഷാജഹാൻപുർ, ബറേലി ജങ്‌ഷൻ, റാംപുർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി ട്രെയിൻ മുംബൈയില്‍ എത്തും. ആഴ്ചയില്‍ നാല് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനില്‍ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ക്ലാസുകള്‍ ഉള്‍പ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്ത 20 കോച്ചുകളും രണ്ട് എസ്‌എല്‍ആർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1,200 യാത്രക്കാർക്ക് ഇതില്‍ യാത്ര ചെയ്യാം.
രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് റെയില്‍യാത്രയില്‍ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ളവർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ബറേലി ലോക്മാന്യ തിലക് എക്സ്പ്രസ്, രാംനഗർ-ബാന്ദ്ര എക്സ്പ്രസ് തുടങ്ങിയ നിലവിലുള്ള ട്രെയിനുകള്‍ എല്ലായ്‌പ്പോഴും യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
TAGS : VANDE BHARAT
SUMMARY : Route of first Vande Bharat Sleeper Express announced



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.