ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങൾ, ഐ.ടി ജീവനക്കാർ, ഡിജെകൾ എന്നിവർ ഉൾപ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്സ് വിഭാഗവും സിസിബി പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.
പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ നടി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാൽ, പാർട്ടിയിൽ പങ്കെടുത്ത 73 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപോയോഗിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
TAGS: BENGALURU UPDATES, CRIME
KEYWORDS: actress hema arrested participating in rave party bengaluru
Bengaluru rave party case: Senior actress Hema went for medical tests wearing a burqa.#BangaloreRaveParty #Bangalore #HemaArrest #Newsupdate pic.twitter.com/c7Zs4kZZ5S
— indtoday (@ind2day) June 3, 2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.