ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകി കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി). ഡീസൽ, സ്പെയർപാർട്‌സ് ഉൾപ്പെടെയുള്ളവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും ഉയർന്നതോടെ ബസുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന ശക്തി പദ്ധതി നിലവിൽ വന്നതിന് ശേഷം സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാൻ്റുകളൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ഇക്കാരണത്താലാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ നിർദേശിച്ചതെന്ന് ആർടിസി അധികൃതർ അറിയിച്ചു. 2020ലാണ് അവസാനമായി സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. 2020ൽ ഇത് ലിറ്ററിന് 61 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 90 രൂപയായി ഉയർന്നു. ടിക്കറ്റ് നിരക്ക് 25-30 ശതമാനം വർധിപ്പിക്കാൻ സർക്കാരിനോട് നിർദേശം അയയ്ക്കുമെന്ന് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിൽ വരുമാനത്തിൻ്റെ 45 ശതമാനത്തിലധികം ഡീസലിനാണ് ചെലവാകുന്നത്. പ്രതിദിനം 5 കോടിയിലധികം രൂപ ഇതിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിരക്ക് വർദ്ധന അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുമ്പ് എല്ലാ വർഷവും ബജറ്റിൽ പുതിയ ബസുകൾ വാങ്ങുന്നതിനും ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും കെട്ടിടങ്ങൾക്കും മറ്റും പ്രത്യേക ഗ്രാൻ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ ശക്തി സ്കീമിന് ശേഷം സർക്കാർ ഗ്രാൻ്റുകളൊന്നും നൽകിയിട്ടില്ല. ആർടിസി അധികൃതരുടെ അഭ്യർത്ഥന പരിഗണിക്കുന്നതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നാമമാത്രമായ നിരക്കുവർധന അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA| BUS FARE
SUMMARY: Karnataka rtc seeks nod for bus fare hike



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.