Home page lead banner

അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ

Post ad banner after image

ബെംഗളൂരു: അച്ഛനെ കൊല്ലാൻ മകൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചെങ്കിലും അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. സംഭവത്തിൽ മകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഗദഗിലാണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാനാണ് വിനായക് ബകലെ (31) ഗുണ്ടകളെ ഏൽപ്പിച്ചത്. എന്നാൽ പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതോടെ പദ്ധതി പാളുകയായിരുന്നു.
റിയൽ എസ്റ്റേറ്റ് ഏജൻ്റായ വിനായക് തൻ്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, സഹോദരൻ കാർത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളായ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. ഇവരുടെ വീടിനുള്ളിൽ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികൾ പദ്ധതിയിട്ടിരുന്നത്. കരാർ പ്രകാരം ആദ്യം കാർത്തികിനെ കൊലപ്പെടുത്തിയ ഗുണ്ടകൾ പിന്നീട് വീട്ടിലെത്തിയ ബന്ധുക്കളെയും കൊലപ്പെടുത്തി. കാർത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്.
വിനായകും പിതാവും തമ്മിൽ സ്വത്ത് സംബന്ധമായ തർക്കം പതിവായിരുന്നു. തൻ്റെ പല സ്വത്തുക്കളും വിനായകിന് പ്രകാശ് നേരത്തെ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസമായി വിനായക് പിതാവിനോട് ആലോചിക്കാതെ വസ്തുവകകൾ വിറ്റു. ഇതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.
The post അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ appeared first on News Bengaluru.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!