വയനാട് ഉരുള്‍പൊട്ടല്‍: അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനത്തിനെത്താൻ നിര്‍ദേശം നല്‍കി സൈന്യം

ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിർദേശം നല്‍കി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നും സൈന്യം.

തിരുവനന്തപുരം ഉള്ള രണ്ട് ആർമി സംഘങ്ങള്‍ രാത്രി കോഴിക്കോട് എത്തി. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സ് രണ്ടുമണിക്ക് സംഭവ സ്ഥലത്ത് എത്തി. ചൂരല്‍മലയില്‍ 170 അടി നീളമുള്ള പാലം നിർമ്മിക്കുമെന്നും സൈന്യം വ്യക്തമാക്കി. ജെസിബി, ട്രക്കുകള്‍ അടക്കമുള്ള സാമഗ്രികള്‍ രണ്ടുമണിയോടെ വയനാട്ടില്‍ എത്തുമെന്ന് സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച്‌ വളരെക്കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നുള്ളൂ. വീടിനുള്ളില്‍ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാല്‍, തകർന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

TAGS : WAYANAD LANDSLIDE | RESCUE | ARMY
SUMMARY : Wayanad Landslide: Army has directed the officers on leave to come to the rescue operation

LEAVE A REPLY

Please enter your comment!
Please enter your name here