ശിവകുമാരസ്വാമിയുടെ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് മോദി;വിമര്‍ശിച്ച് കോണ്‍ഗ്രസ്
ലിംഗായത്ത് ആത്മീയാചാര്യന്‍ ശിവകുമാരസ്വാമിയ്ക്ക് ആദരവ് അര്‍പ്പിക്കാന്‍ തുമകൂരിവിലെ മഠം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന സമുദായമാണ് ലിംഗായത്ത് സമുദായം. മോദിക്ക് മഠത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. 2019 ജനുവരി 21ന് 111 ാം വയസിലാണ് ശിവകുമാര സ്വാമി സമാധിയായത്. സിദ്ധഗംഗ മഠത്തിലെത്തിയ പ്രധാനമന്ത്രിയെ നെറ്റിയില്‍ വിഭൂതി അണിയിച്ചും രുദ്രാക്ഷമാല അണിയിച്ചും പരമ്പരാഗത രീതിയില്‍ തന്നെയാണ് മഠംവാസികള്‍ സ്വീകരിച്ചത്. ബംഗളുരുവില്‍ വിവിധ പരിപാടികള്‍ പങ്കെടുക്കാനായിരുന്നു അദേഹം എത്തിയത്.
മഠം സന്ദര്‍ശിച്ചപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ,കേന്ദ്രമന്ത്രിമാരായ ഡി വി സദാനന്ദഗൗഡ,പ്രള്‍ഹാദ് ജോഷി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. മഠത്തിലെ സമാധി സന്ദര്‍ശിച്ച ശേഷം പ്രത്യേകപൂജയിലും പങ്കെടുത്തു. ശിവകുമാരസ്വാമിയുടെ സ്മരണാര്‍ത്ഥം നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു.അതേസമയം സ്വാമി സമാധിയായപ്പോള്‍ മഠത്തിലെത്താന്‍ സമയം കണ്ടെത്താത്ത മോദി ഇപ്പോള്‍ നടത്തിയ സന്ദര്‍ശനത്തെ കോണ്‍ഗ്രസും വിമര്‍ശിച്ചു. സ്വാമിക്ക് ഭാരതരത്‌ന നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ട് കത്തെഴുതിയത് തള്ളിയ മോദിയുടെ ഈ വരവില്‍ എന്തിനാണെന്നും അവര്‍ ചോദിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.