ട്രാന്‍സ്‌ജെന്‍ഡര്‍; സര്‍ക്കാര്‍ സേവനങ്ങളില്‍ സംവരണം നല്‍കി രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടക
ബെംഗളൂരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ സേവനങ്ങളില്‍ ഒരുശതമാനം സംവരണം നല്‍കി രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടക. 1977 ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത വിജ്ഞാപനം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജൂലൈ6 ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തില്‍ എല്ലാ ലിംഗത്തിനും ഒരു ശതമാനം സംവരണം നല്‍കണമെന്ന് സൂചിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നോള്‍ സ്ത്രീ-പുരുഷ എന്നിവയ്‌ക്കൊപ്പം മറ്റുള്ളവര്‍ എന്നും ചേര്‍ക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍മാരോട് ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുടെ അഭാവത്തില്‍ സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ജോലി നല്‍കാം.
സംസ്ഥാന സ്‌പെഷല്‍ റിസര്‍വ് കോണ്‍സ്റ്റബിള്‍, ബാറ്റ്‌സ് മാന്‍ പോസ്റ്റിലെയും തൊഴിലവസരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സംഗമ എന്ന എന്‍ജിഒ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എ.എസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് കേട്ടത്.
നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഒരുശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ വിജയ്കുമാര്‍ പാട്ടീല്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.