പാതിവെന്ത മനുഷ്യത്തല ഭക്ഷിച്ച് തമിഴകത്തെ തെങ്കാശി പാവൂര്‍ സത്രം
തെങ്കാശി: പാതിവെന്ത മനുഷ്യത്തല ഭക്ഷിച്ച് തമിഴകത്തെ തെങ്കാശി ജില്ലയിലെ പാവൂര്‍ സത്രം. ഇന്നത്തെ സമൂഹത്തില്‍ മൃഗബലി പോലും നിരോധിച്ച സ്ഥാനത്താണ് പാതിവെന്ത മനുഷ്യത്തല ഭക്ഷിക്കുന്നതടക്കമുള്ള അനാചാരങ്ങള്‍.
കേരള അതിര്‍ത്തിയില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയാണ് സംഭവം. പാവൂര്‍ സത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടാണ് മനുഷ്യത്തല ഭക്ഷിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ക്ഷേത്രത്തിലെ സ്വാമിയാടലിന് ശേഷം പൂജാരി രാത്രി12 ന് വേട്ടക്കായി സമീപത്തെ ശ്മശാനത്തിലേക്ക് പോയാണ് മനുഷ്യത്തല കൊണ്ടു വന്നത്. ഈ തല നാലു സ്വാമിമാര്‍ ചേര്‍ന്നു കടിച്ചു പറിച്ചു തിന്നുന്നതും വീഡിയോയില്‍ കാണാം. തെളിവ് സഹിതം സംഭവം പുറംലോകം അറിഞ്ഞതോടെ ആരുടെ തലയാണ് എന്നറിയാനുള്ള അന്വേഷണത്തിലാണ് തമിഴ്‌നാട് പോലീസ്.
ആടിമാസത്തിലെ പഞ്ഞത്തില്‍ നിന്നു കരകയറി ചിങ്ങത്തില്‍ നല്ല വിളവ് ലഭിക്കാനാണ് ക്ഷേത്രത്തില്‍ ഈ ഉത്സവം നടത്തുന്നത്. ഉത്സവത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഈ നാട്ടില്‍ മരിക്കുന്നവരുടെ മൃതദേഹം പാതി മാത്രമേ ദഹിപ്പിക്കുകയുള്ളു. ഈ മൃതദേഹമാണ് സ്വാമിമാര്‍ ഭക്ഷണത്തിനായി കണ്ടെത്തുന്നത്. മനുഷ്യത്തല ഭക്ഷിച്ച നാലു സ്വാമിമാര്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.