Follow the News Bengaluru channel on WhatsApp

സിംഹത്തെ വേണോ പകരം മറ്റു മൃഗങ്ങളേ തരൂ; ഗുജറാത്ത്

അഹമ്മദാബാദ്: മറ്റു മൃഗങ്ങളെ തന്നാല്‍ സിംഹത്തെ തരാമെന്ന വാഗ്ദാനവുമായി ഗുജറാത്ത്. അന്യസംസ്ഥാനങ്ങളിലെ മൃഗശാലകളിലേക്ക് സിംഹങ്ങളുടെ വന്‍ കൈമാറ്റത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത്.

ഗുജറാത്തിലെ കെവാഡിയയിലെ മൃഗശാലയില്‍ വിവിധ മൃഗങ്ങളെ എത്തിക്കാനാണ് പരിപാടി. ഇതുവരെ 80 സിംഹങ്ങളെ ഇവിടെ നിന്നു കൈമാറിയിട്ടുണ്ട്. ലണ്ടന്‍, സൂറിച്ച്, പ്രേഗ് തുടങ്ങിയ വിദേശ മൃഗശാലകളും ഇതില്‍ പെടും. ഏകദേശം 624 സിംഹങ്ങള്‍ ഇവിടെയുണ്ട്. ഒരു വര്‍ഷത്തിനകം 46 സിംഹക്കുട്ടികളാണ് ഇവിടെ ജനിച്ചത്. ഡല്‍ഹി മൃഗശാലയിലേക്ക് മൂന്നു സിംഹങ്ങളെ കൊടുത്തപ്പോള്‍ രണ്ട് ഹിപ്പോകളെയും 5 കലമാനുകളെയും പകരം കിട്ടി. സിംഗപ്പൂരില്‍ നിന്നു ആഫ്രിക്കന്‍ ചീറ്റപ്പുലികളെയും ഇത്തരത്തില്‍ പകരമായി ലഭിച്ചിരുന്നു.

ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മൃഗശാലകളുമായി സിംഹക്കൈമാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ഗീര്‍ വനങ്ങളില്‍ നിന്നുള്ള ഏഷ്യന്‍ സിംഹങ്ങളുടെ പ്രത്യുല്‍പ്പാദനം നടത്തുന്ന കേന്ദ്രം ജുനഗഡിലെ സക്കര്‍ബാഗ് മൃഗശാലയാണ്. വൈറസ് രോഗത്തിന്റെ ഭീഷണിയുണ്ടെങ്കിലും 5 വര്‍ഷം കൊണ്ട് 29 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.