മഞ്ജുവാര്യര്‍ക്കൊപ്പം സിനിമയില്‍ വേഷം; യുവതിയില്‍ നിന്നു പണം തട്ടി
കോഴിക്കോട്: മഞ്ജുവാര്യര്‍ക്കൊപ്പം മലയാള സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നു പണം തട്ടി. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയായ നളിനി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നാണ് 25,000 രൂപ തട്ടിയത്.
മഞ്ജു വാര്യര്‍ക്കൊപ്പം തുല്യ പ്രധാനമുള്ള റോള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. സംഭവത്തില്‍ ഇടുക്കി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തും.
കണ്ണീരും കിനാവും എന്നാണ് സിനിമയുടെ പേര് പറഞ്ഞത്. ഉണ്ണി മുകുന്ദനും മഞ്ജു വാര്യരുമാണ് പ്രധാന താരങ്ങളെന്നും തട്ടിപ്പുസംഘം ഇവരെ ധരിപ്പിച്ചു. സീരിയല്‍ ചര്‍ച്ചകള്‍ക്കായുണ്ടാക്കിയ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയാണ് വേഷം വാഗ്ദാനം ചെയ്തത്. ചര്‍ച്ചയ്ക്കായി ഇടുക്കിയിലെ ചേലച്ചുവട് എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ സിനിമയിലുള്ളവരെന്ന് പറഞ്ഞ് നാലംഗസംഘത്തെ പരിചയപ്പെടുത്തുകയും ചെയ്തു.
മഞ്ജു വാര്യരുടെ അമ്മ വേഷമായിരുന്നു വാഗ്ദാനം. അമ്പതിനായിരം രൂപയാണ് ആദ്യം ചോദിച്ചത്. 25,000 രൂപ പല ഘട്ടങ്ങളിലായി നല്‍കി. അങ്ങനെ ഒരു സിനിമയേ ഇല്ലെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇതോടെ പോലീസിന് പരാതി നല്‍കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.