യാത്രാ നിയന്ത്രണത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സമയമനുവദിക്കണമെന്ന് കര്‍ണാടക
കൊച്ചി : യാത്രാ നിയന്ത്രണത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സമയമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക.
കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും കര്‍ണാടക എജി കോടതിയെ അറിയിച്ചു.
ഇതോടെ കേസ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയ്‌ക്കെതിരെ മഞ്ചേശ്വരം എംഎല്‍എ എം.കെ.എം. അഷ്‌റഫാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന്റെ ഭാഗമായി അത്യാഹിത രോഗികളെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമില്ലാതെ അതിര്‍ത്തി കടത്തി വിടണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി കര്‍ണാടകയോടു നിര്‍ദേശിച്ചിരുന്നു.
കോടതി ഉത്തരവു പാലിക്കുന്നതില്‍ എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹര്‍ജിക്കാരനോടു കോടതി നിര്‍ദേശിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍, രോഗികളുമായുള്ള യാത്ര എന്നിവ ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കേരളത്തില്‍ കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.