45 ദിവസം പ്രായമുള്ള കുഞ്ഞിനെ തലകീഴായി പിടിച്ചുകൊണ്ട് പൂജ; കുഞ്ഞിന്റെ അമ്മയും പൂജാരിയുമടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
തെങ്കാശി : തെങ്കാശി ജില്ലയിലെ പശ്ചിമഘട്ട മലയടിവാരത്തിൽ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലിക്കായി എത്തിച്ചതായി അഭ്യൂഹം. കുഞ്ഞിന്റെ അമ്മയും പൂജാരിയുമടക്കം അഞ്ച് പേരെ കടയം ആഴ്‌വാർകുറിച്ചി പോലീസ് കസ്റ്റഡിയിലെടുത്തു.
അമാവാസിയിലും പൗർണമിയിലും മാത്രം തുറക്കുന്ന ക്ഷേത്രം ലക്ഷ്യം വച്ചാണ് സംഘം എത്തിയതെന്നാണു റിപ്പോർട്ട്. രാത്രിയിൽ ക്ഷേത്രത്തിലേക്ക് പ്രവേശനം സാധിക്കാത്തതിനാൽ മലയടിവാരത്തിൽ പൂജ നടത്തുന്നതിനിടിയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിന് സമീപത്താണ് സംഭവം. വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ഒരു ക്ഷേത്രത്തിൽ എത്തിയതാണ് ഇവരെന്ന് പറയുന്നു. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിൽ എത്തിയ ആഡംബര കാർ നാട്ടുകാരിൽ സംശയം ജനിപ്പിച്ചു.
നാട്ടുകാരായ ചിലർ ബൈക്കിൽ കാറിന്റെ പിന്നാലെ യാത്ര തുടർന്നു. കാറിൽനിന്നും പൂജാരിയടക്കമുള്ളവർ പുറത്തിറങ്ങി. കുഞ്ഞിനെ തലകീഴായി പിടിച്ചുകൊണ്ട് പൂജ നടത്തു കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
എന്തിനാണ് കുഞ്ഞിനെ തലകീഴായി പിടിച്ചതെന്ന് പൂജാരിയോട് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്തില്ലെന്ന മറുപടി ലഭിച്ചതോടെ നാട്ടുകാരുടെ സംശയം ബലപ്പെട്ടു. നരബലിക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തലകീഴായി കുഞ്ഞിനെ പിടിച്ചതും ഇതിന്റെ ലക്ഷണമാണെന്ന് ഇവർ പറയുന്നു.
നരബലിക്കായി വന്നതല്ലെന്ന മറുപടിയാണ് ഇവർ പോലീസിനോട് പറയുന്നത്. ശിവകാശിയിൽനിന്നും ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്ക് വന്നതാണെന്നും അവിടെ എത്തിയപ്പോഴാണ് ആഴ്‌വാർകുറിച്ചി ക്ഷേത്രത്തിലേക്ക് പോകാമെന്നു തീരുമാനിച്ചതെന്നുമാണ് ഇവരുടെ വാദം.
നരബലി നടത്താനല്ല ഇവർ വന്നതെന്ന് വ്യക്തമായതായി തെങ്കാശി എസ്പി ആർ.കൃഷ്ണരാജ് അറിയിച്ചു. ശിവകാശിയിൽനിന്ന് എത്തിയ ഇവർ സന്ധ്യ കഴിഞ്ഞതിനാലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പൂജ നടത്തിയത്. ഇവരെക്കുറിച്ച് ശിവകാശി സ്റ്റേഷൻ പരിധിയിൽ കേസുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജയ്ക്കായി എത്തിയവരെ പിന്തുടർന്ന് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നാട്ടുകാർക്കതിരെ ആഴ്‌വാർകുറിച്ചി പോലീസ് കേസെടുക്കാൻ സാധ്യതയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.