കൈക്കൂലി; പോലീസ് ഇൻസ്പെക്ടറും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: പരാതി അന്വേഷിക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടറെയും സുഹൃത്തിനെയും അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടി. ചിക്കജാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.ആർ.രാഘവേന്ദ്ര, സുഹൃത്ത് രാഘവേന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വന്ന സ്വകാര്യ വ്യക്തിയിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങവേയാണ് എസിബി ഇ വരെ പിടികൂടിയത്. കെംപേ ഗൗഡ രാജ്യാന്തര വിമാനത്താവള റോഡിലെ ടോൾ ഗേറ്റിന് സമീപം ഭൂമിയുള്ള ചിക്കജാല സ്വദേശിയുടെ പരാതിയിന്മേ ലാണ് എസിബി നടപടി.
തന്റെ ഭൂമിയിലേക്ക് ചിലർ അനധികൃതമായി പ്രവേശിച്ചതായും സ്ഥാപിച്ച ഒരു ബോർഡ് നീക്കം ചെയ്തതായും ഇയാൾ പോലീസിൽ പരാതി നൽ കിയിരുന്നു. എന്നാൽ പരാതി സ്വീകരിക്കാനും പ്രശ്നം ഉടൻ പരിഹരിക്കാനും രാഘവ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഏതാനും ദിവസം മുമ്പ് ഇൻ സ്പെക്ടർക്ക് എട്ട് ലക്ഷം രൂപ നൽകിയതായും പോലീസ് പറഞ്ഞു.
എന്നാൽ പിന്നീട് പരാതിക്കാരൻ എസിബിയെ സമീപിക്കുകയുമായിരുന്നു. എസിബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൈക്കൂലി നൽകാൻ പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ പോയി. ഇൻസ്പെക്ടർ രാഘവേന്ദ്ര പരാതിക്കാര നോട് തന്റെ സുഹൃത്ത് രാഘ വേന്ദ്രന് പണം കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ പണം കൈമാറിയ ഉടൻ എസി ബി സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയാ യിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.