റിയൽ ലൈഫ് ‘നരൻ’; നായയെ രക്ഷിച്ച് നടുക്കടലിൽ നിന്നും നീന്തി വരുന്ന പ്രണവ് മോഹൻലാൽ
ചെന്നൈ: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ, നല്ലൊരു മനുഷ്യ സ്നേഹി എന്നിങ്ങനെയാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ വിലയിരുത്തുന്നത്. താരപുത്രന്റെ പകിട്ടില്‍ മയങ്ങാതെ ലാളിത്യത്തെ മുറുകെ പിടിക്കുന്ന യുവാവാണ് പ്രണവ്. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.
കടലില്‍ അകപ്പെട്ടു പോയ തെരുവ് നായയെ രക്ഷിക്കുന്ന താരപുത്രന്റെ വീഡിയോ ഇതിനകം ജനങ്ങൾ ഏറ്റടുത്ത് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപമുള്ള കടലില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്. രണ്ടുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ നടുക്കടലിൽ നിന്നും നീന്തി വരികയാണ് പ്രണവ് മോഹൻലാൽ.
കരയിലേക്ക് എത്തുമ്പോഴാണ് കയ്യിൽ ഒരു നായ ഉള്ളത് കാണാൻ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിൽ എത്തിച്ച് മറ്റു നായകൾക്കൊപ്പം പ്രണവ് വിട്ടു. പിന്നീട് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നുപോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. മോഹൻലാലിന്റെ ഫാൻ പേജുകളിൽ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. റിയൽ ലൈഫ് ‘നരൻ’ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.