ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു
ബെംഗളൂരു: ഗദകിൽ ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സാഹിഗൽ സ്വദേശികളായ യുവാക്കൾ ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതോടെ വനപാലകർ കേസെടുക്കുകയായിരുന്നു. ചെന്നായയെ ബൈക്കിൽ കെട്ടി വലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചിരുന്നു.
ചെന്നായയെ ഓടിച്ച് കല്ലും വടിയും ഉപയോഗിച്ച് അടിച്ച് കൊല്ലുന്നതാണ് യുവാക്കൾ വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. തങ്ങളുടെ സുഹൃത്തിനെ ചെന്നായ ആക്രമിച്ചിരുന്നുവെന്നും അതിന് പ്രതികാരമായാണ് ചെന്നായയെ കൊല്ലുന്നതെന്നും വീഡിയോയിൽ യുവാക്കൾ പറഞ്ഞിരുന്നു.
സാഹിഗൽ പ്രദേശത്ത് ചെന്നായകളുടെ ശല്യം കൂടുതലാണെന്നും ഗ്രാമവാസികൾ പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനകൾ കിട്ടിയതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അധികാരികൾ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.