പാകിസ്താനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയിൽ പാകിസ്താനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.
പാക്കിസ്താൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ ഉഭയകക്ഷിപരമായും സമാധാനപരമായും ചർച്ച ചെയ്ത് പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് പറഞ്ഞു.
ഇന്ത്യക്കെതിരെ തെറ്റായ പ്രചരണം നടത്താൻ ഇതാദ്യമായല്ല പാകിസ്താൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയുടെ വേദികൾ ഉപയോഗിക്കുന്നതെന്നും ഡോ. കാജൽ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ ദുരവസ്ഥയിൽനിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നിഷ്ഫല ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നതെന്നും അവർ പറഞ്ഞു. ഭീകരർക്ക് അഭയവും പിന്തുണയും സഹായവും നൽകുന്നതിലുള്ള പാകിസ്താന്റെ ചരിത്രം യു.എൻ. അംഗരാജ്യങ്ങൾക്ക് അറിവുള്ളതാണെന്നും ഡോ. കാജൽ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.