വിജയ് മല്ല്യയ്ക്ക് കോടതിയലക്ഷ്യക്കേസിൽ വാദം പറയാൻ അവസാന അവസരം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: വിജയ് മല്ല്യയ്ക്ക് കോടതിയലക്ഷ്യക്കേസിലെ ശിക്ഷ സംബന്ധിച്ച വാദം പറയാൻ അവസാന അവസരം നൽകി സുപ്രീംകോടതി.
ബാങ്കുകളിൽനിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്ല്യയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശിക്ഷ വിധിക്കുന്നതു സംബന്ധിച്ച് ജനുവരി 18 ന് കേസ് പരിഗണനയ്ക്കെടുക്കുമെന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മല്യയെ യു.കെ.യിൽനിന്ന് തിരിച്ചെത്തിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതായി കഴിഞ്ഞവർഷം ജനുവരി 18-ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തിരിച്ചെത്തിക്കാനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം തനിക്കെഴുതിയ കത്തും അന്ന് സോളിസിറ്റർ ജനറൽ കോടതിക്കു നൽകി.
കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരേ മല്യ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ശിക്ഷയനുഭവിക്കാൻ മല്യ ഇവിടെയെത്തണമെന്നാണ് കോടതിവിധി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.