ശബ്ദ മലിനീകരണം തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് ആരംഭിച്ചു
തിരുവനന്തപുരം: വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപ്പറേഷന്‍ സൈലന്‍സ് ആരംഭിച്ചു. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കും.
ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം 18 വരെ അഞ്ച് ദിവസം റോഡുകളില്‍ പ്രത്യേക പരിശോധന നടത്തും. മറ്റ് നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ക്കെതിരെയും നടപടി വരും.
ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍സ് റോഡുകളില്‍ നിയമാനുസൃതം യാത്രചെയ്യുന്നവര്‍ക്കും റോഡിനിരുവശങ്ങളിലായി നില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. പരിസരമലിനീകരണത്തോടൊപ്പം തന്നെ, നിരന്തരം ശല്യവും ആരോഗ്യത്തനു ഭീഷണിയുമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സൈലന്‍സറുകള്‍ മാറ്റുന്നതു മൂലമുണ്ടാകുന്ന ഇതില്‍ നിന്നുമുണ്ടാകുന്ന ശബ്ദ മലിനീകരണം ആരോഗ്യത്തിനു കനത്ത വാഹന ഭീഷണിയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവില്‍ പറയുന്നു.
ആള്‍ട്രേഷന്‍ നടത്തുന്നതിന് 5000 രൂപയാണ് പിഴ. കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ വാഹന ഉടമയുടെ/ഡ്രൈവര്‍ സ്വന്തം ചെലവില്‍ പരിഹരിക്കണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.