പരീക്ഷകളുമായി ഒരു ബന്ധവുമില്ല, ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ട് വരരുത്: ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: പരീക്ഷകള്‍ ചൂണ്ടിക്കാട്ടി ഹിജാബ് കേസില്‍ അടിയന്തര അപ്പീല്‍ നല്‍കണമെന്ന കര്‍ണാടകയിലെ ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു വീണ്ടും തള്ളി. വൈകാരിക പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. കേസിന്റെ നേരത്തെയുള്ള വാദം കേള്‍ക്കണമെന്നും പരീക്ഷകള്‍ അടുക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയം വിവാദമാക്കരുതെന്ന് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ട കോടതി ഹിജാബുമായി കേസിന് ബന്ധമില്ലെന്നും പറഞ്ഞു.’ഇത് പരീക്ഷകളുമായി ഒരു ബന്ധവുമില്ല, ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ട് വരരുത്’. മാര്‍ച് 28 മുതല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞു. എന്നിരുന്നാലും, അടുത്ത ഇനവുമായി മുന്നോട്ട് പോകാന്‍ സിജെഐ കോടതി ജീവനക്കാരോട് ആവശ്യപ്പെട്ടു. നേരത്തെയും ഈ വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
കോളേജുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ തള്ളിയ കോടതി, യൂണിഫോം ന്യായമായ നിയന്ത്രണമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. കേസില്‍ 11 ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി വന്നത്. ഫെബ്രുവരി 25ന് ഹൈക്കോടതി വിധി പറയാനായി മാറ്റി വച്ചിരുന്നു. നേരത്തെ, ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ എല്ലാ വിദ്യാര്‍ത്ഥികളും മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഫെബ്രുവരി 10 ലെ ഇടക്കാല ഉത്തരവിനെ പെണ്‍കുട്ടികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.