Follow the News Bengaluru channel on WhatsApp

ചാമരാജ്‌പേട്ടയിലെ വ്യവസായിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ചാമരാജ്‌പേട്ടയിലെ വ്യവസായി ജുഗുരാജ് ജെയിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഗോവയിൽ ബിസിനസ് നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ പുരൻ റാം ദേവസി എന്ന പൂരൻ റാം (26) റായ്പൂരിൽ നിന്നുള്ള മഹേന്ദ്ര ദേവസി (27), ചിക്ക്‌പേട്ടിൽ ഇലക്ട്രിക്ക് ഷോപ്പ് നടത്തുന്ന ഓം പ്രകാശ് ദേവസി (24), എന്നിവരാണ് അറസ്റ്റിലായത്. ജെയിന്‍റെ കൊലയാളിയായ ബിജാറാമിനെ കുറ്റകൃത്യം ചെയ്യാൻ സഹായിച്ചത് ഇ മൂന്നു പേരുമെന്നാണ് ചാമരാജ്‌പേട്ട് പോലീസിന്‍റെ കണ്ടെത്തൽ. ഇവരിൽ നിന്ന് 8.7 കിലോ സ്വർണവും 3.8 കിലോ വെള്ളിയും 53 ലക്ഷം രൂപയും കണ്ടെടുത്തു.

മെയ് 25ന് രാവിലെയാണ് ജെയ്നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാമരാജ്‌പേട്ടിലെ ഫോർത്ത് മെയിൻ റോഡിലെ കിംഗ്സ് എൻക്ലേവ് അപ്പാർട്ട്മെന്റെ് ഫ്‌ളാറ്റിലെ കുളിമുറിയിലായിരുന്നു 74 കാരനായ ജുഗുരാജ് ജെയിന്‍റെ മൃതദേഹം കിടന്നിരുന്നത്. ചിക്ക്‌പേട്ടിലെ എസ് വി ലെയ്‌നിലെ ദീപം ഇലക്ട്രിക്കൽസിന്‍റെ ഉടമയായിരുന്നു ജെയിൻ. ഇളയമകൻ ആനന്ദ് കുമാറിനും കുടുംബത്തിനുമൊപ്പം ഫ്‌ളാറ്റിൽ താമസിച്ചുവരികയായിരുന്നു. മരണം ഹൃദയസ്തംഭനം മൂലമാണ് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ജെയിനിന്‍റെ വസതിയിൽ നിന്ന് അഞ്ച് കോടിയിലധികം വിലവരുന്ന സ്വർണവും വെള്ളിയും പണവും മോഷണം പോയതായും കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇതിനിടെ ഫളാറ്റിന്‍റെ ഗ്രൗണ്ട് ഫ്ലോറില്‍ താമസിച്ചിരുന്ന ഇവരുടെ ഇലക്ട്രിക്ക് ഷോപ്പിലെ ജീവനക്കാരൻ ബിജാറാം സ്വന്തം നാടായ രാജസ്ഥാനിലേക്ക് പോയതായും കണ്ടെത്തി. ജെയിന്‍റെ മരണത്തിന് ആറുമാസം മുമ്പാണ് മകൻ ആനന്ദ് കുമാർ ബിജാറാമിനെ ജോലിക്കെടുത്തത്. അയാൾക്ക് ഫ്‌ളാറ്റിന്‍റെ അടിയിൽ താമസം ശരിയാക്കികൊടുത്തതും ആനന്ദ് തന്നെയായിരുന്നു.

ഗുജറാത്തിൽ നിന്ന് നേരെ പോലീസ് ഗോവയിലേക്കാണ് തിരിച്ചത്. പുരന്‍റെ ഗോവയിലെ വസതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 8.5 കിലോ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഗോവയിൽ ഒരു ഹാർഡ്വെയർ ഷോപ്പ് നടത്തുകയാണ് പുരൺ. മറ്റൊരു പോലീസ് സംഘം രാജസ്ഥാനിലെ പാലി ജില്ലയിലെ ഖിവാൽ ഗ്രാമത്തിലേക്ക് പോയി, മഹേന്ദ്ര, ഓം പ്രകാശ് എന്നീ രണ്ട് സഹോദരന്മാരെ അവരുടെ ജന്മനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 45 ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിജാറാമിന്‍റെ കുടുംബക്കാരെല്ലാം വല്യ ബിസിനസുകാരാണെന്നും ബന്ധുക്കളെപ്പോലെ പണം ഉണ്ടാക്കണമെന്ന് ഭാര്യ നിർബന്ധിച്ചതിനാൽ വേഗത്തിൽ പണം സമ്പാദിക്കാനാണ് ബിജാറാം കൊലപാതകം നടത്തിയതെന്നുമാണ് പോലീസിന്‍റെ നിഗമനം. ബിജാറാമിനെ പിടികൂടാൻ ബെംഗളൂരു പോലീസിനെ സഹായിച്ച ഗുജറാത്ത് പോലീസിനെ അഭിനന്ദിക്കുന്നതായി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.