പ്രധാനമന്ത്രിയെ സന്ദർശിച്ച് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ചിത്രം പങ്കുവെച്ച് മോദി
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തി ദ്രൗപതി മുര്‍മ്മു. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട അടക്കമുള്ളവര്‍ ദ്രൗപതിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Met Smt. Droupadi Murmu Ji. Her Presidential nomination has been appreciated across India by all sections of society. Her understanding of grassroots problems and vision for India’s development is outstanding. pic.twitter.com/4WB2LO6pu9
— Narendra Modi (@narendramodi) June 23, 2022
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുര്‍മുവിന് പിന്തുണ അറിയിച്ചത്. എപ്പോഴും സ്ത്രീശാക്തീകരണത്തിനൊപ്പം നില്‍ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍. അതിനപ്പുറം മുര്‍മു ആദിവാസി ഗോത്രവര്‍ഗ്ഗമായ സന്താള്‍ വംശജയാണ്. അതുകൊണ്ട് ജനതാദള്‍ (യു) ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നു.’ജെഡി (യു) പ്രസിഡന്റ് രഞ്ജന്‍ സിങ്ങ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും ദ്രൗപദി മുര്‍മ്മു കണ്ടു. ദ്രൗപതി മുര്‍മ്മുവിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം അവിശ്വസിനീയമെന്ന് മകള്‍ ഇതിശ്രീ മുര്‍മു ഒഡീഷയില്‍ പറഞ്ഞു. ഇന്നലെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ദ്രൗപദി മുര്‍മ്മുവിന്‍റെ നാമനിര്‍ദേശ പത്രികയില്‍ ബി ജെ ഡി മന്ത്രിമാരായ ജഗന്നാഥ് സരകയും തുകുനി സഹുവും ഒപ്പുവയ്ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പികുന്ന ചടങ്ങിലും ബി ജെ ഡി പങ്കെടുക്കും. നാളെയാണ് ദ്രൗപദി മുര്‍മ്മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.