രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച അഞ്ച് പാർട്ടികളിലെ 19 എംപിമാർക്ക് സസ്‌പെൻഷൻ
ന്യൂഡെൽഹി: രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച അഞ്ച് പാർട്ടികളിലെ 19 എംപി മാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുളള എംപിമാരായ എം എ റഹീം വി ശിവദാസൻ പി സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടെ ഉള്ളവർക്കെതിരേയാണ് സസ്‌പെൻഷൻ . ചട്ടം 256 പ്രകാരമാണ് നടപടി.
നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ആറ് തൃണമൂൽ കോൺഗ്രസ് എംപിമാർക്കും , രണ്ട് ഡിഎംകെ എംപിമാർക്കും, ഒരു സിപിഐ എംപിക്കും. രണ്ട് സിപിഎം എംപിമാർക്കുമാണ് സസ്‌പെൻഷൻ . സമ്മേളന ദിവസങ്ങളിലേക്കാണ് സസ്‌പെൻഷൻ കനിമൊഴി സുഷ്മിതാദേവ് ഡോള സെൻ, ഡോക്ടർ ശാന്തനു സെൻ എന്നിവർ ഉൾപ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്. ഇന്നലെ ലോകസഭയിലും നാല് എംപിമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായിരുന്നു ഇതു ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് എംപിമാർ ഇന്ന് നടത്തലിറങ്ങി പ്രതിഷേധിച്ചത്.
സഭ നിർത്തിവെച്ച് സോണിയക്കെതിരായ ഇ ഡി നടപടിയും , എംപിമാരുടെ സസ്‌പെൻഷൻ വിഷയവും, വില വർധനയും, ജി എസ് ടി വിഷയവും ചർച്ച ചെയ്യണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ചു നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. ഇരുസഭകളിലേയും അധ്യക്ഷന്മാർ അടിയന്തര പ്രമേയ നോട്ടീസ് മടക്കി. വിഷയം ശൂന്യവേളയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടു. നിർദ്ദേശം തള്ളിയ തള്ളിയ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം തുടങ്ങി. ലോകസഭയിൽ സ്പീക്കറും രാജ്യസഭയിൽ ചെയർമാനും അംഗങ്ങൾ സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെയാണ് 19 എം പി മാരെ സസ്‌പെൻഡ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.