പകല്‍ മുഴുവന്‍ ഉറക്കം, രാത്രി ലിഫ്റ്റ് ചോദിച്ച് നേരെ ഓയോ റൂമിലേയ്ക്ക്; ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിക്കുന്ന മോഡല്‍ പിടിയില്‍
നഗരത്തിലെ ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡൽ അറസ്റ്റിൽ. ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ വീട്ടില്‍ റോസ് ഹെമ്മയാണ് (ഷെറിന്‍ ചാരു-29) പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. സ്‌നോബാള്‍ എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് വിറ്റിരുന്നത്. എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷ്ണര്‍ ബി ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ആക്ഷന്‍ സംഘമാണ് ഇവരെ പിടികൂടിയത്.
ഓണ്‍ ലൈനിലൂടെ ബുക്ക് ചെയ്ത കൊച്ചിയിലെ മുറിയില്‍ (ഓയോ റൂം) നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരനെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീം പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹെമ്മയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പളിയിലെത്തുമെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം കാത്തുനിന്നു. രാത്രി പാടിവട്ടത്തെത്തിയ ഹെമ്മയെ കൈയോടെ പിടികൂടുകയായിരുന്നു.
മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ഇടപാടുറപ്പിക്കുക. പിടിക്കപ്പെടാതിരിക്കാനാണ് ഓയോ റൂമെടുക്കുന്നത്. പകല്‍ സമയം മുറിയില്‍ കിടന്നുറങ്ങും. ഇവര്‍ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.