Follow the News Bengaluru channel on WhatsApp

മുദ്രവാക്യം വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം; മൂന്ന് യുവാക്കൾക്ക് മർദനം, നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനു ബെംഗളൂരുവിൽ യുവാക്കൾക്ക് മർദനം. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. ബുധനാഴ്ച വൈകീട്ട് വിദ്യാരണ്യപുരയ്ക്ക് സമീപം ബെട്ടഹള്ളി മെയിന്‍ റോഡിലാണ് സംഭവം. ഡി.പവൻ കുമാർ, വിനായക്, രാഹുൽ എന്നിവർക്കാണ് മർദനമേറ്റത്.

ബെട്ടഹള്ളി മേഖലയിൽ രാമനവമി ദിനത്തിൽ കൊടിയും പിടിച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ ഇവരെ തടഞ്ഞു. മുദ്രാവാക്യം വിളിക്കരുതെന്നും, മിണ്ടാതെ പോകണമെന്നുമായിരുന്നു ബൈക്കിൽ വന്നവർ മൂവരോടും ആവശ്യപ്പെട്ടത്. എന്നാൽ ജയ് ശ്രീറാം വിളി തുടർന്നതോടെ അക്രമികൾ ഇവരെ മർദിക്കുകയായിരുന്നു. ബൈക്കിൽ എത്തിയവർക്കൊപ്പം കൂടുതൽ ആളുകൾ ചേരുകയും യുവാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.