കുട്ടിക്കടത്ത് റാക്കറ്റ്; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ


ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി ജെയിൻ, ചന്ദന സുബേദാർ, പവിത്ര, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

വിവാഹത്തിന് മുമ്പ് ഗർഭിണികളായ സ്ത്രീകളും ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ ആഗ്രഹിക്കുന്നവരുമായിരുന്നു സംഘത്തിന്റെ ഇരകൾ. ഇവർക്ക് സൗജന്യ പ്രസവശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടികളെ സംഘം ഏറ്റെടുക്കും. ഡോക്ടർ അബ്ദുൾ ലദാഖാൻ ആണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. പിന്നീട് കുഞ്ഞുങ്ങളെ 2-3 മാസം പരിചരിക്കുകയും, 60,000 മുതൽ 1.5 ലക്ഷം രൂപയ്ക്ക് വരെ വിൽക്കുകയും ചെയ്യും.

മഹാദേവി ജെയിൻ ആണ് കുട്ടികളെ ആവശ്യമുള്ളവരെ കണ്ടെത്തി വിൽപന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ആണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്. താലൂക്ക് ഹെൽത്ത് ഓഫീസർ എസ്.എസ്.സിദ്ധണ്ണവർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് ഡോ.അബ്ദുളിനെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഡോ. അബ്ദുൾ മെഡിക്കൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നും പോലീസ് കണ്ടെത്തി. പ്രതികളിൽ നിന്നും കുട്ടികളെ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

TAGS: | |
SUMMARY: Five including doctor for child trafficking


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!